"ഭാവനയിലൂടെ ചരിത്രത്തെ പുനഃസൃഷ്ടിക്കുന്ന ഒ.വി. വിജയന് ജാതീയതയെ പുതിയൊരു കാഴ്ചപ്പാടില്‍ സമീപിക്കുന്നു. ജാതികള്‍ക്കിടയിലുള്ള അതിസൂക്ഷ്മമായ വ്യത്യാസങ്ങളെയും വൈരുദ്ധ്യങ്ങളെയും മൂന്നു ഘട്ടത്തിലൂടെ- ബ്രാഹ്മണ്യം നേടാനുള്ള തീവ്രശ്രമം, അതു നേടിയെടുത്തപ്പോള്‍ തോന്നുന്ന നിഷ്പ്രയോജനത, കഠിനയാതനകളിലൂടെ നേടിയെടുത്ത ബ്രാഹ്മണ്യത്തോടുള്ള തികഞ്ഞ അവജ്ഞ- തലമുറകളില്‍ അവതരിപ്പിക്കുകയാണ്."
"വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പന്, ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന 'കടല്‍ത്തീരത്ത്' എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ വിജയന് മനോഹരമായി ചിത്രീകരിക്കുകയാണ്. ചെങ്ങന്നൂര്‍ വണ്ടി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി വിജയന്റെ ഏറ്റവും ശ്രദ്ധേയമായ പതിനാലു കഥകളുടെ സമാഹാരം."
"ധർമ്മപുരാണം അടിയന്തരാവസ്ഥയുടെ കഥയാണെന് ചിലരെങ്കിലും വിശ്വസിക്കുന്നു. എന്നാൽ ബിഭത്സമായ് കാമരൂപങ്ങൾ കൊണ്ട് നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റെയും ചരിത്രത്തിന്റെയും ചെറിയ അതിരുകൾക്കിടയിൽ തളച്ചിടാൻ സാധിക്കില്ല. അത് നമ്മുടെയും ലോകത്തിന്റെയും ചരിത്രത്തിനു മേൽ വീണികിടക്കുന ദുരന്ത വിധിയാണ്.
Dharmapuranam is a sharp and acrid political satire that has been tested with time and stays relevant to this very time we all live in. O V Vijayan at his best!"
"സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളില്‍പോലും ഗുരു അന്തര്‍ലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോര്‍ട്ടു ചെയ്യുവാന്‍ ചെല്ലുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യയനത്തിന്റെ മഹാമഹമാണ്. കല്യാണി എന്ന കുട്ടി അയാളുടെ ഗുരുവായിത്തീരുന്നു; എല്ലാം വെടിഞ്ഞ് തറവാട്ടുവീട്ടിലേക്കുതിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുന്പില് ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ ഗുരു കൃപയില്‍ തെളിഞ്ഞു വിളങ്ങുന്നു.
This classic by OV Vijayan denotes Guru as a meditative presence that transcends mankind and its history. Guru denotes the journey of the biological and intellectual evolution of mankind."
"മലയാള നോവല്‍സാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്കുയര്‍ത്തിയ കാലാതിവര്‍ത്തിയായ കൃതി. കൂമൻകാവിൽ തുടങ്ങി കൂമൻകാവിൽ ഒടുങ്ങിയ ഒരു കാലാതീത യാത്രയുടെ ബാക്കിപത്രം.
A novel that single-handedly raised the literary standards of Malayalam literature raising itself onto a cult-classic stature. A transient tale that starts and ends at Koomankaavu."
Join our community for the latest bookish news, reading recommendations, exclusive opening extracts, author events and competitions. It\'s all free. And enter a monthly draw to win a £50 Gift Card. See past winners here